Sharjah: ഷാർജ അൽ നഹ്ദ കെട്ടിടത്തിൽ തീപിടുത്തം; അഞ്ച് മരണം, ആറ് പേർക്ക് പരിക്ക്
Sharjah Al Nahda Bulding Fire: ഷാർജ അൽ നഹ്ദ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു.

ഷാർജ അൽ നഹ്ദ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് മരണം. ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പകലാണ് അൽ നഹ്ദയിൽ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണാണ് നാല് പേർ മരിച്ചത്. 40 വയസുകാരനായ പാകിസ്താനി യുവാവ് തീപിടുത്തത്തിനിടെയുണ്ടായ ഹൃദയാഘാതം കാരണവും മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാനെന്നാണ് വിവരം.
അൽ നഹ്ദ കെട്ടിടത്തിൻ്റെ 44ആം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും നാല് പേർ അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. തീയിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടിയവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ചിതറിയ നിലയിലായിരുന്നു.
Also Read: UAE: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായി പ്രത്യേക ഇടം; യുഎഇയിൽ ഭാരത് മാർട്ട് അടുത്ത വർഷം ആരംഭിക്കും
പകൽ 11.30ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. രാത്രി ഏഴ് മണിയോടെ കെട്ടിടത്തിലെ തീ പൂർണമായും അണച്ച് അന്വേഷണത്തിന് വിട്ടുനൽകി. തീപിടുത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
ഭാരത് മാർട്ട്
യുഎഇയിൽ ഭാരത് മാർട്ട് ആരംഭിക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമായുള്ള ഇടമാണ് ഭാരത് മാർട്ട്. ഇത് 2026 മുതൽ പ്രവർത്തനമാരംഭിക്കും. ജബൽ അലി ഫ്രീ സോണിലാവും മാർട്ട്. റീട്ടെയിൽ ഷോപ്പുകളും ഷോറൂമുകളും വെയർഹൗസുകളും ഉൾപ്പെടെ ഇന്ത്യൻ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന ഭാരത് മാർട്ട് 2.7 മില്ല്യൺ സ്ക്വയർ ഫീറ്റിലാവും.
ചൈനീസ് ഡ്രാഗൺ മാർട്ട് പോലെയാവും ഭാരത് മാർട്ട് പ്രവർത്തിക്കുക. ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കൺസ്യൂമർ സേവനങ്ങളൊക്കെ ഭാരത് മാർട്ടിൽ ലഭിക്കും. ഇന്ത്യൻ ഉത്പന്നങ്ങളെ ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 2.7 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് ഭാരത് മാർട്ട് ഒരുങ്ങുക. ആദ്യ ഘട്ടത്തിൽ 1.3 മില്ല്യൺ സ്ക്വയർ ഫീറ്റിലാവും പ്രവത്തനങ്ങൾ.