ഗാസയിലെ യുഎൻ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം: കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു | Israel war on Gaza latest updates airstrikes on schools and a hospital kill 30 Malayalam news - Malayalam Tv9

Israel-Gaza War: ഗാസയിലെ യുഎൻ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം: കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു

Published: 

05 Aug 2024 09:36 AM

‍Israel-Gaza War Update: സ്കൂളുകളിൽ താമസിച്ചിരുന്ന പലസ്തീനികളായ അഭയാർത്ഥികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Israel-Gaza War: ഗാസയിലെ യുഎൻ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം: കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു

Israel-Gaza War.

Follow Us On

ന്യൂഡൽഹി: പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം (Israel-Gaza War). ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഗാസ നഗരത്തിൽ, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകൾക്ക് നേരെയാണ് ഇസ്രയേൽ ബോംബ് ആക്രമണം നടത്തിയത്. സ്കൂളുകളിൽ താമസിച്ചിരുന്ന പലസ്തീനികളായ അഭയാർത്ഥികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ ഹാസൻ സലാമ, അൽ നാസർ സ്കൂളുകൾ പൂർണമായും തകർന്ന നിലയിലാണ്. എന്നാൽ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേൽ ഗാസയിൽ 11 സ്കൂളുകളാണ് തകർത്തത്. ജൂലൈ ആറ് മുതൽ ഇതുവരെ 150 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഹമാസ് – ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവിൽ ഡിഫൻസ് വക്താവ് മഹമുദ് ബസൽ മാധ്യമങ്ങളോട് പറഞ്ഞത്.

ALSO READ: ഇറാനെ നേരിടാന്‍ ഇസ്രായേലിന് സൈനിക സഹായവുമായി അമേരിക്ക

ഇസ്രായേലിനെതിരെ ആക്രമണം പ്രഖ്യാപിച്ച ഇറാനെ പ്രതിരോധിക്കാൻ ഇസ്രായേലിന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്ത് യുഎസ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ പടിഞ്ഞാറൻ ജെറുസലേമും ടെഹ്‌റാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി. ക്രൂയിസറുകൾ, ഡിസ്‌ട്രോയറുകൾ, അധിക ഫൈറ്ററുകൾ എന്നിവയാണ് യുഎസ് പ്രതിരോധ വകുപ്പ് ഇസ്രായേലിന് നൽകുന്നത്. ഏതുതരത്തിലുള്ള ആക്രമണങ്ങളെയും തങ്ങൾ പ്രതിരോധിക്കുമെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ 39,583 പലസ്തീൻകാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 91,398 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇതിനിടെ, ഏദൻ കടലിടുക്കുവഴി പോകുകയായിരുന്ന ലൈബീരിയൻ ചരക്കുകപ്പലിനു നേരെ ഹൂതികളുടെ മിസൈലാക്രമണമുണ്ടായി. കപ്പലിനു ചെറിയ കേടുപാടു പറ്റിയതായാണ് വിവരം. ജീവനക്കാ‍ർ സുരക്ഷിതരാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ രണ്ടാഴ്ചയായി നിലച്ചിരിക്കെയാണ് പുതിയ ആക്രമണം.

Related Stories
Hezbollah: പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയം; ലെബനനില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുന്നു
UAE Private Companies : സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിതാ അംഗം; നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം
Hezbollah: യുദ്ധം കനക്കും, ഇസ്രായേലിന് തിരിച്ചടി നല്‍കും; മുന്നറിയിപ്പ് നല്‍കി ഹിസ്ബുള്ള
Lebanon Walkie-Talkies Explotion: ലെബനനിൽ വീണ്ടും സ്ഫോടനം; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചു, ശ്രമം ഹിസ്ബുളളയുടെ ആശയവിനിമയ ശൃംഖല തകർക്കാൻ
PM Modi Visit America: മോദിയുമായി ‌കൂടിക്കാഴ്ച്ച പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കയിലേക്ക് ത്രിദിന സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി
Lebanon Pager Explotion: ലെബനോനിലെ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version