ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത് മാനന്തവാടി സ്വദേശിയുടെ കമ്പനി?; അന്വേഷണവുമായി ബൾഗേറിയ | Bulgaria Launches Investigation into Malayalee Owned Company if it has ties to Explosive Pagers in Lebanon Malayalam news - Malayalam Tv9

Lebanon Pager Explotion: ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത് മാനന്തവാടി സ്വദേശിയുടെ കമ്പനി?; അന്വേഷണവുമായി ബൾഗേറിയ

Published: 

20 Sep 2024 18:08 PM

Pager Explotion in Lebanon, Bulgaria Launches Investigation into Malayalee Owned Company: നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴിയാണ് പേജറുകൾക്കുള്ള പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

Lebanon Pager Explotion: ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത് മാനന്തവാടി സ്വദേശിയുടെ കമ്പനി?; അന്വേഷണവുമായി ബൾഗേറിയ

നോർട്ട ഗ്ലോബൽ കമ്പനി ഉടമ റിൻസൺ ജോസ്, ലെബനനിലെ പേജർ പേജാർ സ്ഫോടനം (Image Courtesy: PTI)

Follow Us On

ന്യൂയോർക്ക്: ലെബനനിൽ ഉണ്ടായ പേജർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ കമ്പനിക്ക് നേരെ അന്വേഷണം. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾക്കെതിരെയാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. വയനാട് മാനന്തവാടി സ്വദേശിയാണ് റിൻസൻ.

റിൻസൺ ജോസിന്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്കുള്ള പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. എന്നാൽ, പേജറിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ചത് എവിടെ നിന്നാണെടക്കമുള്ള കാര്യങ്ങൾക്ക് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിയതിലെ പണമിടപാട് വിവരങ്ങൾ പുറത്ത് വന്നത്. സാമ്പത്തിക ഇടപാടിലാണ് റിൻസൺ ജോസിന് പങ്കുള്ളതെന്നും, സ്‌ഫോടനത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

ഗോൾഡ് അപ്പോളോ എന്ന തായ്‌വാൻ കമ്പനിയുടെ പേരിലുള്ള പേജറുകളാണ് കഴിഞ്ഞ ദിവസം ലെബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ, പേജറുകൾ നിർമ്മിച്ചത് തങ്ങളല്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുള്ള അവകാശം ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നും തായ്‌വാൻ കമ്പനി വിശദീകരിച്ചു. ഇതേ തുടർന്ന് ഹംഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം നീണ്ടു. പേജറുകൾ തങ്ങൾ നിർമിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപകരാർ നൽകിയതായും ബിഎസി വ്യക്തമാക്കി. അങ്ങനെയാണ് അന്വേഷണം ഒടുവിൽ നോർവേയിലേക്കും ബൾഗേറിയൻ കമ്പനിയായ നോർട്ട ഗ്ലോബലിലേക്കും എത്തിയത്.

റിൻസൺ ജോസിന്റെ സ്ഥാപനങ്ങൾ വഴിയാണ് ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത്. റിൻസൺ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത് ഏകദേശം 15 കോടി രൂപയാണ്. സാമ്പത്തിക ഇടപാടിനുള്ള നിഴൽ കമ്പനിയായി റിൻസന്റെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പേജറുകളുടെ നിർമ്മാണത്തിലോ സ്ഫോകട വസ്തുക്കൾ നിറച്ചതിലോ റിൻസന് പങ്കുള്ളതായി തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.

Related Stories
Hezbollah: പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയം; ലെബനനില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുന്നു
UAE Private Companies : സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിതാ അംഗം; നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം
Hezbollah: യുദ്ധം കനക്കും, ഇസ്രായേലിന് തിരിച്ചടി നല്‍കും; മുന്നറിയിപ്പ് നല്‍കി ഹിസ്ബുള്ള
Lebanon Walkie-Talkies Explotion: ലെബനനിൽ വീണ്ടും സ്ഫോടനം; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചു, ശ്രമം ഹിസ്ബുളളയുടെ ആശയവിനിമയ ശൃംഖല തകർക്കാൻ
PM Modi Visit America: മോദിയുമായി ‌കൂടിക്കാഴ്ച്ച പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കയിലേക്ക് ത്രിദിന സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി
Lebanon Pager Explotion: ലെബനോനിലെ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
കാന്താരി മുളകൊരു കില്ലാടി തന്നെ.. ​ഗുണങ്ങൾ ഇങ്ങനെ
അറിയാതെ പോലും പൂപ്പലുള്ള ബ്രെഡ് കഴിക്കല്ലേ... അപകടമാണ്
സ്റ്റിക്കര്‍ പതിപ്പിച്ച പഴങ്ങളാണോ കഴിക്കുന്നത്? ശ്രദ്ധിക്കാം...
Exit mobile version