കുഴല്‍ക്കിണര്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്; അകത്തെത്തുന്നത് മാരകരോഗ വാഹകര്‍ | Side Effects and Health issues of borewell Water Read all the Details here Malayalam news - Malayalam Tv9

Borewell water: കുഴല്‍ക്കിണര്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്; അകത്തെത്തുന്നത് മാരകരോഗ വാഹകര്‍

Published: 

23 Oct 2024 12:37 PM

Borewell Water Side Effects: പരിധിയിലേറെ ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുത്തി അതില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളം വറ്റുമ്പോഴും വെള്ളം ലഭിക്കുന്നതിനായാണ് പലരും ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുത്തുന്നത്.

1 / 5നമ്മുടെ

നമ്മുടെ നാട്ടില്‍ എവിടെ തിരിഞ്ഞാലും ഇന്ന് കുഴല്‍ക്കിണറുകള്‍ കാണാന്‍ സാധിക്കും. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കുഴല്‍ക്കിണര്‍ കുത്തുന്നത് മലയാളിയുടെ ശീലമായി മാറി കഴിഞ്ഞു. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന വെള്ളത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് അത്ര ബോധവാന്മാരല്ല നമ്മള്‍. (PixelsEffect/Getty Images Creative)

2 / 5

പരിധിയിലേറെ ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുത്തി അതില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളം വറ്റുമ്പോഴും വെള്ളം ലഭിക്കുന്നതിനായാണ് പലരും ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുത്തുന്നത്. (SimpleImages/Getty Images Creative)

3 / 5

എന്നാല്‍ ഇത്തരത്തില്‍ ആഴം കൂട്ടുന്നത് രാസമാലിന്യങ്ങള്‍ അടങ്ങിയ വെള്ളം ലഭിക്കുന്നതിന് കാരണമാകും. ഈ വെള്ളം സ്ഥിരമായി കുടിക്കുന്നത് അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. (elenaleonova/Getty Images Creative)

4 / 5

ഫ്‌ളൂറൈഡ്, നൈട്രേറ്റ്, മെര്‍ക്കുറി എന്നിവയുടെ അംശം ഇത്തരം വെള്ളത്തില്‍ കൂടുതലായിരിക്കും. എത്ര തന്നെ ശുദ്ധീകരിച്ചാലും ഇവ വെള്ളത്തില്‍ നിന്ന് പോകില്ല. (fcafotodigital/Getty Images Creative)

5 / 5

കുഴല്‍ക്കിണര്‍ വെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. കുടിവെള്ളത്തിന്റെ യുറേനിയത്തിന്റെ അളവ് കൂടുന്നത് കാന്‍സര്‍, ശ്വാസകോശ, വൃക്ക, ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. (ljubaphoto/Getty Images Creative)

പച്ചക്കറികൾ ചീഞ്ഞു പോകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
ചെവിയിൽ ബഡ്‌സ് ഇടുന്നവർ ഇത് അറിഞ്ഞിരിക്കണം
കണ്ണുകളുടെ ആരോ​ഗ്യത്തിന് മുന്തിരിയുടെ കുരു...! വേറെയുമുണ്ട് ഗുണങ്ങൾ
ഓൺലൈനിൽ പഠിക്കാം; സ്റ്റാൻഫോർഡ് സർവകലാശാലയുടെ അഞ്ച് കോഴ്സുകൾ