മരിച്ചയാൾ തിരിച്ചു വരേണ്ടിവന്നു നിരപരാധിത്വം തെളിയാൻ… ഇത് 24 വർഷം നീണ്ട പോരാട്ടവിജയം
viral story : ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഇവിടെ 'കൊലപാതക' കേസിലും തട്ടിക്കൊണ്ടുപോയ കേസിലും ഒരാളെ ജയിലിലേക്ക് അയച്ചു. മൂന്നു വർഷം അയാൾ ജയിലിൽ തുടർന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.

missing man comeback at UP
ലഖ്നൗ: യുപിയിലെ ഒരു ഗ്രാമത്തിൽ ഒരാൾ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഗ്രാമത്തിലൂടെ കറങ്ങി നടക്കാൻ ആരംഭിക്കും. മരിച്ചെന്നു ഗ്രാമം വിധിയെഴുതിയ ഒരാളുടെ ഫോട്ടോ കാണിച്ച് അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന് പറയും. അയാളുടെ വീഡിയോയും കാണിക്കും.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഇവിടെ ‘കൊലപാതക’ കേസിലും തട്ടിക്കൊണ്ടുപോയ കേസിലും ഒരാളെ ജയിലിലേക്ക് അയച്ചു. മൂന്നു വർഷം അയാൾ ജയിലിൽ തുടർന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. എന്നാൽ ഗ്രാമവാസികൾ അവനെ ദിവസവും കളിയാക്കാൻ തുടങ്ങി. താൻ ആരെയും കൊന്നിട്ടില്ലെന്ന് അയാൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു 24 വർഷത്തോളം…
24 വർഷത്തിന് ശേഷം ഗ്രാമവാസികൾ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞു. എങ്ങനെയെന്നല്ലേ… ആ ‘മരിച്ച’ വ്യക്തിയെ ജീവനോടെ കണ്ടെത്തി. ‘കൊലപാതകം’ ആരോപിക്കപ്പെട്ടയാൾക്ക് ഇതറിഞ്ഞപ്പോൾ ആശ്വാസം. കുസംഹി കോത്തി ഗ്രാമത്തിലെ സെമ്രഹിയ തോലയാണ് മരിച്ചു തിരികെ വന്നയാൾ. ഇവിടെത്തന്നെയുള്ള രാംനാഗിനയാണ് തൻ്റെ കൈകളിലെ കൊലപാതകത്തിൻ്റെ കറ കഴുകിക്കളയാൻ 24 വർഷമായി അലഞ്ഞു നടന്നത്.
2001 സെപ്‌റ്റംബർ 28-നായിരുന്നു സംഭവം നടക്കുന്നത്. കുസാംഹി കോത്തി ഗ്രാമത്തിലെ സെമരിയയിൽ താമസിക്കുന്ന സന്ത്‌രാജ് വീടിന് പുറത്ത് ഉറങ്ങിക്കിടക്കുന്നതിനിടെ പെട്ടെന്ന് അപ്രത്യക്ഷനായി. പട്ടിദാർ രാംനാഗിന ഉൾപ്പെടെ അഞ്ച് പേർ തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സന്ത്രാജിൻ്റെ ഭാര്യ ആരോപിച്ചു. സംഭവത്തിൽ രോഷാകുലരായ ആളുകൾ രാംനാഗിനയുടെയും മറ്റുള്ളവരുടെയും വീട്ടിൽ കയറി ആക്രമിച്ചു. വലിയ ബഹളമുണ്ടായി.
സന്ത്രാജിനെ തട്ടിക്കൊണ്ടുപോയി നാല് ദിവസത്തിന് ശേഷം, ഗ്രാമത്തിനടുത്തുള്ള ഒരു അഴുക്കുചാലിൽ അഴുകിയ മൃതദേഹം കണ്ടെത്തി. അപ്പോഴേക്കും മരിച്ചയാള് സന്ത്രാജ് ആണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. എന്നാൽ പിന്നീട് പോസ്റ്റ്‌മോർട്ടത്തിൽ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയെങ്കിലും അപ്പോഴേക്കും ഖോരാബർ പോലീസ് പ്രതിയെ ജയിലിലേക്ക് അയച്ചിരുന്നു. പിന്നീട് കൊലപാതകത്തിനു പകരം തട്ടിക്കൊണ്ടുപോകലിനു മാത്രമാണ് കേസെടുത്തത്. ഈ കേസിൽ 2003 മാർച്ച് 27 ന് പ്രതികളായ രാംനഗീന ഉൾപ്പെടെയുള്ളവരെ വെറുതെവിട്ടെങ്കിലും ഗ്രാമത്തിലെ ജനങ്ങൾ രാംനഗീനയെ കൊലപാതകിയായി കണക്കാക്കി. 20 ദിവസം മുമ്പാണ് സെൻരാജ് ഗ്രാമത്തിലെത്തിയത്. ഇതോടെ 24 വർഷം നീണ്ട പോരാട്ടം അവസാനിച്ചു.