Venjaramoodu Murder Case: ഫർസാനയോട് കടുത്ത പക; അഫാൻ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത് ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ്

Accused Afan's Statement: കൊലപ്പെടുത്താൻ തീരുമാനിച്ച അഫാൻ വളരെ ആസൂത്രണം നടത്തിയതിനുശേഷമാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

Venjaramoodu Murder Case: ഫർസാനയോട് കടുത്ത പക; അഫാൻ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത് ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ്

Afan

Published: 

08 Mar 2025 17:47 PM

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ നിര്‍ണായകമൊഴി പുറത്ത്. പെൺസുഹൃത്ത് ഫർസാനയോട് തനിക്ക് പ്രണയമല്ലെന്നും കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നും ഇതാണ് വകവരുത്താൻ കാരണമെന്നാണ് അഫാൻ പറയുന്നത്. പണയം വയ്ക്കാൻ നൽകിയ മാല തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഫാൻ പോലീസിനോട് പറഞ്ഞു.

അഫാന് പണം വയ്ക്കാൻ മാല നൽകിയ വിവരം ഫർസാനയുടെ വീട്ടിൽ അറിഞ്ഞിരുന്നു. ഇതിനു പിന്നാലെ മാല തിരികെ നൽകാൻ ഫർസാന അഫാനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കടുത്ത പകയ്ക്ക് കാരണം. കൊലപ്പെടുത്താൻ തീരുമാനിച്ച അഫാൻ വളരെ ആസൂത്രണം നടത്തിയതിനുശേഷമാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

Also Read:’ ഷാനിദ് രണ്ടുവര്‍ഷമായി ലഹരി ഉപയോ​ഗിക്കുന്നു, വീട്ടിലറിയില്ല; നാട്ടുകാര്‍ക്ക് അപരിചിതൻ’

കൊലപാതകം നടത്തുന്നതിനു മുൻപ് നാഗരുകുഴിയിലെ കടയിൽ നിന്ന് അഫാൻ മുളകുപൊടി വാങ്ങിയിരുന്നു. വീട്ടിൽ ഇതിനിടെയിൽ ആരെങ്കിലും വന്നാൽ അവരെ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്. അതേസമയം താൻ മരിച്ചാൽ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ ആദ്യം നൽകിയ മൊഴി.

അതേസമയം ഉമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയതിനു ശേഷമാണ് മാതാവ് ഷെമിയെ അക്രമിച്ചത്. സംഭവദിവസം രാവിലെ 11 മണിക്ക് ഷെമിയുമായി അഫാൻ വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെ ഷാൾ ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ചു. ബോധംകെട്ടുവീണ ഷെമി മരിച്ചുവെന്ന് കരുതി പുറത്തു പോയി. ഇവിടെ നിന്ന് ചുറ്റിക വാങ്ങി സല്‍മാബീവി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ അഫാൻ അമ്മ ഷെമി കരയുന്നത് കണ്ടു. ഇതോടെ ചുറ്റികയെടുത്ത് അവരുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

Related Stories
Wayanad Kozhikode Ropeway: വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് റോപ്​വേ; ചെലവ് 100 കോടി, ദൂരം 3.67 കി.മീ
Kerala Lottery Result Today: ഓടി വായോ! ഇന്നത്തെ ലക്ഷപ്രഭു ആരെന്ന് അറിയേണ്ടേ? വിൻവിൻ ഫലം പ്രസിദ്ധീകരിച്ചു
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം; കേരളത്തിൽ ഇന്നും നാളെയും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Actress Attack Case: ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി, വിചാരണ അവസാന ഘട്ടത്തിൽ
Munambam Judicial Commision: മുനമ്പം ജുഡീഷ്യൽ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
Teacher’s Arrest: പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി; അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതിൽ നിയന്ത്രണം
മുട്ടയുണ്ടോ? മുഖത്തെ ചുളിവുകൾ മാറ്റാൻ ഇതാ ഫേസ് പാക്ക്
ടേക്ക് ഓഫിലും ലാൻഡിംഗിലും വിമാനത്തിലെ ലൈറ്റ് ഡിം ചെയ്യുന്നതെന്തിന്?
റോൾസ് റോയ്സ്, ബെൻ്റ്ലി; കാവ്യ മാരൻ്റെ ആഡംബര കാർ കളക്ഷൻ
നായകളെ വളർത്തുന്നവർ ഒഴിവാക്കേണ്ട തെറ്റുകൾ