Vithura Teen Boy Attacked: പെൺസുഹൃത്തിനെപ്പറ്റി മോശം പരാമർശം; വിതുരയിൽ പതിനാറുകാരനെ അതിക്രൂരമായി മർദ്ദിച്ച് സമപ്രായക്കാർ

Thiruvananthapuram Vithura Teen Boy Attacked: സംഭവത്തിൽ മൂന്ന് പേരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഇവരെ കെയർ ഹോമിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 16-നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. ആൺകുട്ടിയെ മർദിക്കുന്നതിന്റെ വീഡിയോ അക്രമിസംഘത്തിലൊരാൾ ഫോണിൽ പകർത്തിയിരുന്നു.

Vithura Teen Boy Attacked: പെൺസുഹൃത്തിനെപ്പറ്റി മോശം പരാമർശം; വിതുരയിൽ പതിനാറുകാരനെ അതിക്രൂരമായി മർദ്ദിച്ച് സമപ്രായക്കാർ

പ്രതീകാത്മക ചിത്രം

Published: 

03 Mar 2025 07:03 AM

തിരുവനന്തപുരം: കൂട്ടുകാരിയെക്കുറിച്ചു മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പതിനാറുകാരനെ സമപ്രായക്കാരുടെ ക്രൂര മർദ്ദനം. വിതുര തൊളിക്കോട് പനയ്ക്കോടാണ് സംഭവം. പ്രദേശത്തുള്ള വാഴത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തിയാണ് ആൺകുട്ടിയെ മർദ്ദിച്ചത്. സംഭവം പുറത്തു പറയാതിരിക്കാൻ പതിനാറുകാരനെയും അനുജനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനമേറ്റ കുട്ടിയുടെ രക്ഷാകർത്താക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഇവരെ കെയർ ഹോമിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 16-നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. ആൺകുട്ടിയെ മർദിക്കുന്നതിന്റെ വീഡിയോ അക്രമിസംഘത്തിലൊരാൾ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ കുട്ടിയുടെ മാതാപിതാക്കളുടെ ഫോണിൽ കിട്ടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

അഞ്ചുപേരടങ്ങുന്ന സംഘമാണ് 16കാരനെ മർദ്ദിച്ചത്. എന്നാൽ നിലവിൽ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഇവർ മാത്രമാണ് പങ്കാളിയായിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലായിരുന്ന വിദ്യാർഥിയെ അടുത്തുള്ള വാഴത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തിയാണ് മർദ്ദിച്ചിരിക്കുന്നത്. കുട്ടിയുടെ അനുജനെയും മർദ്ദിച്ചിട്ടുണ്ട്.

ഫോണിൽ പകർത്തിയ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുമെന്നടക്കം ആക്രമി സംഘങ്ങൾ പറഞ്ഞിരുന്നു. ഇങ്ങനെ ഷെയർ ചെയ്യപ്പെട്ട വീഡിയോയാണ് കുട്ടിയുടെ മാതാപിതാക്കളുടെ കൈകളിലെത്തുന്നത്.

അതേസമയം താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതിയായ വിദ്യാർത്ഥിയുടെ പിതാവിന് ചില ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരാമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദ്യാർത്ഥിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രം ഇതിനോടകം പ്രചരിക്കുന്നണ്ട്.

സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ആളാണ് ടികെ രജീഷ്. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് ഇയാളുടെ വീട്ടിൽ നിന്നാണ് കിട്ടിയതെന്നതും കേസിലെ മറ്റൊരു വഴിത്തിരിവാണ്. ഷഹബാസിൻറെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയോട്ടി തകർന്നാണ് മരണമെന്നാണ് പറഞ്ഞിരിക്കുന്നത്.

Related Stories
Vishu Market: 40% വരെ വിലക്കുറവിൽ സാധനങ്ങൾ, 170 വിപണന കേന്ദ്രങ്ങൾ; സഹകരണ വകുപ്പിൻ്റെ വിഷു–ഈസ്റ്റർ ചന്ത 11 മുതൽ
Ganesh Kumar Vs. Suresh Gopi: ‘കാറിനു പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍, പിന്നാലെ വൈറലായി പഴയ വീഡിയോ
Malappuram Asma Death: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ
Mavelikara Dog Attack : മാവേലിക്കരയിൽ ഒരു ദിവസം 75 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
Wayanad Kozhikode Ropeway: വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് റോപ്​വേ; ചെലവ് 100 കോടി, ദൂരം 3.67 കി.മീ
Kerala Lottery Result Today: ഓടി വായോ! ഇന്നത്തെ ലക്ഷപ്രഭു ആരെന്ന് അറിയേണ്ടേ? വിൻവിൻ ഫലം പ്രസിദ്ധീകരിച്ചു
ഈ ചെടികൾ വീട്ടിലുണ്ടോ? പാമ്പ് ഒരിക്കലും വരില്ല
നിലവിളക്ക് കരിന്തിരി കത്തിയാൽ ദോഷമോ?
സ്ത്രീകൾ എന്തിനാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്?
ഗർഭിണികൾ പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസുമോ?