Noorjahan Murder Case: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; യുവാവിന് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Palakkad Noorjahan Murder Case Verdict: കല്ലേക്കാട് സ്വദേശി ഇസ്മായിലിന്റെ മകളായ നൂര്‍ജഹാന്‍ എന്ന ഫൗസിയയെ 2017 ജനുവരി 29 ജിമ്മി ഗോവിന്ദന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അന്നേ ദിവസം രാത്രി 9.30 ഓടെയാണ് സംഭവമുണ്ടാകുന്നത്. ജിമ്മിയുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന നൂര്‍ജഹാനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് കൃത്യം നടത്തിയത്.

Noorjahan Murder Case: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; യുവാവിന് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ജിമ്മി

shiji-mk
Published: 

17 Jan 2025 18:44 PM

പാലക്കാട്: നൂര്‍ജഹാന്‍ വധക്കേസ് പ്രതിയുടെ ശിക്ഷ വിധിച്ച് കോടതി. നൂര്‍ജഹാനെ ഭര്‍ത്താവായ ജിമ്മി ഗോവിന്ദന്‍ എന്ന മുഹമ്മദ് സിനാന്‍ പെടട്രോളൊഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. ഇയാളെ ജീവപര്യന്തം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കൂടാതെ ഇയാള്‍ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാത്ത പക്ഷം പ്രതിക്ക് നാല് മാസം അധിക കഠിന തടവ് അനുഭവിക്കേണ്ടതായി വരുമെന്നും പിഴ തുക ഇരയുടെ മകള്‍ക്ക് നല്‍കണമെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി സീമ സി എം പറഞ്ഞു.

കല്ലേക്കാട് സ്വദേശി ഇസ്മായിലിന്റെ മകളായ നൂര്‍ജഹാന്‍ എന്ന ഫൗസിയയെ 2017 ജനുവരി 29 ജിമ്മി ഗോവിന്ദന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അന്നേ ദിവസം രാത്രി 9.30 ഓടെയാണ് സംഭവമുണ്ടാകുന്നത്. ജിമ്മിയുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്ന നൂര്‍ജഹാനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് കൃത്യം നടത്തിയത്.

നൂര്‍ജഹാന്റെ വീടിന് സമീപമുള്ള പാടശേഖരത്തിലേക്ക് വിളിച്ചുവരുത്തിയാണ് പെട്രോളൊഴിച്ച് തീവെച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ചികിത്സയിലിരിക്കെ ഫെബ്രുവരി 17ന് മരണപ്പെട്ടു.

Also Read: Sharon Murder Case: ‘അമ്മയും കൂടെ ചേർന്നല്ലേ എല്ലാം ചെയ്തത്’; ഗ്രീഷ്മയുടെ അമ്മയെയും ശിക്ഷിക്കണമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം

നൂര്‍ജഹാന്റെ വീട്ടിലേക്കുള്ള പോകും വഴി സുല്‍ത്താന്‍ പേട്ടയിലുള്ള പമ്പില്‍ നിന്നാണ് ജിമ്മി പെട്രോള്‍ വാങ്ങിച്ചത്. ശേഷം പ്രിയദര്‍ശിനി നഗറിലുള്ള പാടശേഖരത്തിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ് ജിമ്മി.

അന്നത്തെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയ ആര്‍ മനോജ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഷേണു എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ വി ജയപ്രകാശ് ഹാജരായി. പ്രോസിക്യുഷന്‍ 30 സാക്ഷികളെയാണ് വിസ്തരിച്ചത്.

Related Stories
പൊറോട്ടയ്ക്കൊപ്പം നൽകിയ ഗ്രേവി കുറഞ്ഞുപോയി; ആലപ്പുഴയിൽ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
Minister V Sivankutty: ‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി’
Kalamassery College Hostel Ganja Case: ഹോളി പാര്‍ട്ടിക്കായി നടന്നത് വന്‍ പണപ്പിരിവ്; കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയത് പൂര്‍വ വിദ്യാര്‍ഥി, പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍
Kerala Weather Updates: രക്ഷയില്ല, സംസ്ഥാനത്ത് ചൂട് കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
Kannur POCSO Case: തളിപ്പറമ്പിൽ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി സ്നേഹ സ്ഥിരം കുറ്റവാളി, 14കാരനെയും പീഡിപ്പിച്ചു
Panchayat Secretary: ഡ്യൂട്ടിക്കിടെ അഭ്യാസം; മദ്യപിച്ച് റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ