മാന്നാർ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; മറവ് ചെയ്യാൻ അനിൽ സഹായം തേടിയതായി മുഖ്യസാക്ഷി Malayalam news - Malayalam Tv9

Mannar Kala Murder: മാന്നാർ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; മറവ് ചെയ്യാൻ അനിൽ സഹായം തേടിയതായി മുഖ്യസാക്ഷി

Published: 

03 Jul 2024 07:37 AM

Mannar Kala Murder Case: ആലപ്പുഴയിൽ നിന്നും കാണാതായ കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ മാന്നാറിലെ ഭർത്താവിൻ്റെ വീടിൻ്റെ സെപ്ടിക് ടാങ്കിൽ നിന്നുമാണ് കണ്ടെടുത്തത്. അനിൽ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. ഇയാളോട് എത്രയും വേഗം നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Mannar Kala Murder: മാന്നാർ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; മറവ് ചെയ്യാൻ അനിൽ സഹായം തേടിയതായി മുഖ്യസാക്ഷി

കല (1). മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സെപ്ടി ടാങ്കിൽ പോലീസ് പരിശോധിക്കുന്നു (2)

Follow Us On

ആലപ്പുഴ: മാന്നാർ കൊലപാതകവുമായി ബന്ധപ്പെട്ട (Mannar Kala Murder Case) നിർണായക വിവരങ്ങൾ പുറത്ത്. വിവരങ്ങൾ നൽകിയത് അനിലിൻ്റെ ബന്ധു സുരേഷാണ്. സുരേഷ് ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും കൃത്യത്തിൽ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. 2009ൽ അനിൽ ഫോൺ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും അവിടെ നിർത്തിയിട്ട കാറിനുള്ളിൽ കലയുടെ മൃതദേഹം കണ്ടിരുന്നതായും സുരേഷ് പൊലീസിന് മൊഴി നൽകി.

അതിനിടെ കല കൊല്ലപ്പെട്ടെന്നും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. അവരുടെ മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് പറഞ്ഞ് താൻ തിരികെപോന്നു. മറ്റുള്ളവർ ചേർന്ന് മൃതദേഹം മറവു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വിവരം പുറത്തുപറയാതിരുന്നത് അനിൽകുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും ബന്ധുവായ സുരേഷ് പോലീസിനോട് പറഞ്ഞു. കേസിൽ പരാതിക്കാരനും സുരേഷാണ്.

ALSO READ: 15 വർഷത്തിന് ശേഷമെത്തിയ ഊമക്കത്ത്‌, സെപ്ടിക് ടാങ്കിൽ കലയുടെ മൃതദേഹാവശിഷ്ടം

‌15 വർഷം മുൻപ് കാണാതായ ഒരു സ്ത്രീയുടെ തിരോധാനമാണ് ഇന്നലെ പുറത്തുവന്നത്. ആലപ്പുഴയിൽ നിന്നും കാണാതായ കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ മാന്നാറിലെ ഭർത്താവിൻ്റെ വീടിൻ്റെ സെപ്ടിക് ടാങ്കിൽ നിന്നുമാണ് കണ്ടെടുത്തത്. സംഭവത്തിൽ കലയുടെ ഭർത്താവ് അനിലിൻ്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള നാല് പേരും കുറ്റം സമ്മതിച്ചിട്ടില്ല.

അതേസമയം അനിൽ ജോലി ചെയ്യുന്നത് ഇസ്രയേലിലാണ്. ഇയാളോട് എത്രയും വേഗം നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2008-2009 കാലഘട്ടത്തിലാണ് കലയെ കാണാതാവുന്നത്. കല മറ്റൊരാളിനൊപ്പം പോയെന്നായിരുന്നു ഭർത്താവ് അനിൽ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല. വീട്ടുകാരുടെ എതിർപ്പ് മറി കടന്നാണ് ഇരുവരും വിവാഹം ചെയ്തത്. അനിലും കലയും തമ്മിലുണ്ടായ വാക്കു തർക്കത്തിനിടയിൽ മർദ്ദനമേറ്റ് കല മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

കസ്റ്റഡിയിലുള്ള അനിലിൻ്റെ സുഹൃത്ത് പ്രമോദ് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലാവുന്നതാണ് കേസിൻ്റെ ചുരുളഴിയാൻ ഇടയായത്. എന്നാൽ വീട്ടിൽ നിന്ന് പോയിട്ടും കല രണ്ട് വട്ടം ഫോണിൽ വിളിച്ചെന്ന കലയുടെ സഹോദരൻ്റെയും ഭാര്യയുടെയും അമ്മയുടെയും മൊഴിയിൽ പോലീസിന് അൽപ്പം ആശങ്കയുണ്ടാക്കി. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ സ്ഥിരീകരിക്കുകയാണ് ഇനിയുള്ള പോലീസിൻ്റെ ലക്ഷ്യം.

 

Related Stories
Crime News : വഴി പറഞ്ഞു കൊടുത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം; 36കാരൻ പോലീസ് പിടിയിൽ
Kerala Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
Vaikom Vijayalakshmi : ആദ്യ ഭർത്താവ് തൻ്റെ കലയെ പിന്തുണക്കാത്ത ആളായിരുന്നു; പുനർവിവാഹത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് വൈക്കം വിജയലക്ഷ്മി
Kerala Cyber Crime : കേരളത്തിൽ 2023-ൽ ലഭിച്ചത് 23000 സൈബർ തട്ടിപ്പ് പരാതികൾ; നഷ്ടമായത് 200 കോടിക്ക് മുകളിൽ
Mannar Kala Murder: ‘കലയുടെ മൃതദേഹം മാരുതികാറിന്റെ സീറ്റില്‍ ചാരികിടത്തിയത് കണ്ടിരുന്നു’; വെളിപ്പെടുത്തലുമായി അയല്‍വാസി
Peruman Train Disaster: തീരാവേദനയുടെ 36 വര്‍ഷങ്ങള്‍; പെരുമണ്‍ ദുരന്തത്തിന്റെ കണ്ണീര്‍ ഓര്‍മയില്‍ നാട്‌
Exit mobile version