എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോ....സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം | kerala-assembly-session-The opposition cited the condition of the roads in the state, Minister Muhammad riyas replayed Malayalam news - Malayalam Tv9

Kerala Assembly Session : എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോ….സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം

Published: 

05 Jul 2024 12:13 PM

Kerala Assembly Session Muhammad riyas: സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗതയോഗ്യമെന്ന് ഇതിനു മറുപടിയായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ 4095 കിലോമീറ്റര്‍ റോഡുകളില്‍ പ്രവൃത്തി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala Assembly Session : എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോ....സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം

Muhammad riyas

Follow Us On

തിരുവനന്തപുരം: എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകും. കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ആണ് ചുറ്റിയത്. സാധാരണക്കാര്‍ക്ക് അതു പറ്റുമോ… സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചുള്ള വിഷയത്തിൽ ഉയർന്ന ചോദ്യമാണിത്. ചോദിച്ചത് യുഡിഎഫിലെ നജീബ് കാന്തപുരം ആയിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലാണ് ഈ വിഷയത്തെപ്പറ്റി ചോദ്യമുയർന്നത്.

സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗതയോഗ്യമെന്ന് ഇതിനു മറുപടിയായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ 4095 കിലോമീറ്റര്‍ റോഡുകളില്‍ പ്രവൃത്തി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവൃത്തി നടക്കുക എന്നുവെച്ചാല്‍ ഇത്രയും കിലോമീറ്റര്‍ റോഡുകള്‍ ഭാവിയില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു എന്നാണ് അര്‍ത്ഥം എന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗവും ഡിസൈന്‍ റോഡുകളായിട്ടാണ് ഉയര്‍ത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡിന്റെ പരിപാലനത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മറുപടിയിൽ മന്ത്രി പറഞ്ഞു.

ALSO READ : ഒന്നര വർഷം മുൻപത്തെ കൂടോത്ര പ്രയോ​ഗം; ഉയിര് പോകാതിരുന്നത് ഭാഗ്യമെന്ന് കെ സുധാകര

ഇതിന്റെ ഭാ​ഗമായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതിയാണ് അതില്‍ പ്രധാനം. 19,908 കിലോമീറ്റര്‍ റണ്ണിങ് കോണ്‍ട്രാക്ട് വഴി പരിപാലിക്കുകയാണെന്നും ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാലനത്തിന് മാത്രമായി 824 കോടി രൂപയാണ് ഭരണാനുമതി നല്‍കിയത്.

ഈ വിവരങ്ങളെല്ലാം മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിനുള്ള മറുപടി ആയാണ് അവതരിപ്പിച്ചത്. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുദ്ധിമുട്ട് ഉണ്ടാകുന്ന ഇടങ്ങളില്‍ അതു പരിഹരിച്ച് മുന്നോട്ടു പോകുന്ന സർക്കാർ നടപടിയെപ്പറ്റിയും അദ്ദേഹം പറയാൻ മറന്നില്ല.

എന്നാൽ വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണ് ഇതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി നജീബ് കാന്തപുരം വീണ്ടും പറഞ്ഞു. യുദ്ധഭൂമിയിലേക്ക് ഇറങ്ങുന്നതു പോലെയാണ് റോഡിലേക്ക് ഇറങ്ങുന്നതെന്നും നജീവ് വിമർശിച്ചു. ഇത്രയും പരാജയപ്പെട്ട ഒരു വകുപ്പ് സംസ്ഥാനത്ത് വേറെ ഇല്ലെന്നും നജീബ് കാന്തപുരം ആരോപിച്ചു.

Related Stories
Theft in MT House: എംടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ കസ്റ്റഡിയിൽ
Kollam-Ernakulam Memu : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു നാളെ മുതൽ; സ്റ്റോപ്പുകളുടെ പട്ടിക ഇങ്ങനെ
Husband Kills Wife: കാസര്‍കോട് ഭാര്യയെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
Ration Mustering: റേഷൻ മസ്റ്ററിങ് എട്ടിന് അവസാനിക്കും; ഇതുവരെ നടത്തിയത് ഒരു കോടിയിലേറെപ്പേർ
P V Anwar: ‘മാറ്റത്തിന് സമയമായി’; പിവി അൻവർ പാർട്ടി പ്രഖ്യാപനം ഇന്ന്, ഡിഎംകെയുടെ സഖ്യകക്ഷിയായേക്കും
Viral Post: ‘വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ? ജോലി കിട്ടുമ്പോൾ വീട്ടാം; ഈ ഫോട്ടോ ഫ്ലക്സ് വയ്ക്കണം’; നൊമ്പരമായി കുറിപ്പ്
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version