Mother And Children Dies: കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷകയും രണ്ട് മക്കളും ആറ്റിൽ ചാടി മരിച്ചു
Mother and Two Daughters Dies: സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്‌മോൾ മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.

കോട്ടയം: ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും രണ്ട് മക്കളും ആറ്റിൽ ചാടി മരിച്ചു. പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസും നാലും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. ജിസ്‌മോൾ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റ് ആണ്.
ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്‌മോൾ മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇങ്ങോട്ടേക്ക് ഇറങ്ങുന്നത് ആരും കണ്ടില്ല.
പിന്നീട് ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകുന്നത് കണ്ട നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് മറ്റ് രണ്ട് പേരെയും കണ്ടെത്തിയത്. ഇവരെ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം വിവരം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണ്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)