UP Professor Arrest: വാരികോരി മാർക്, അധ്യാപക ജോലി; യുപിയിൽ വിദ്യാർഥികളെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച പ്രഫസർ അറസ്റ്റിൽ
UP Professor Arrest For Assualt Students: പരീക്ഷകളിൽ കൂടുതൽ മാർക്ക് നൽകാമെന്നും കോളജിൽ അധ്യാപക ജോലി നൽകാമെന്നും പറഞ്ഞായിരുന്നു ഇയാൾ വിദ്യാർഥികളെ അടുപ്പിക്കുക. ഈ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഇയാൾ പണം കൈപ്പറ്റിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച പ്രഫസർ അറസ്റ്റിൽ. വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ശേഷം അതിൻ്റെ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചിരിന്നു. ഹാത്രാസിലെ സേത്ത് ഫൂൽ ചന്ദ് ബാഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര പ്രഫസർ രജനീഷ് കുമാറിനെയാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഒളിവിലായിരുന്നു ഇയാൾ പോലീസ് പിടിയിലാകുന്നത്. പീഡിപ്പിച്ച ശേഷം ചിത്രീകരിച്ച 59 വീഡിയോകളടങ്ങിയ പെൻ ഡ്രൈവ് ഇയാളുടെ കൈയ്യിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പെൺകുട്ടികളെ രജനീഷ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പരീക്ഷകളിൽ കൂടുതൽ മാർക്ക് നൽകാമെന്നും കോളജിൽ അധ്യാപക ജോലി നൽകാമെന്നും പറഞ്ഞായിരുന്നു ഇയാൾ വിദ്യാർഥികളെ അടുപ്പിക്കുക. ഈ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഇയാൾ പണം കൈപ്പറ്റിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താൻ എത്രപേരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നാണ് ഇയാൾ പോലീസിനെട് പറഞ്ഞത്.
2008–ലാണ് ഇയാൾ ഇത്തരത്തിൽ കൃത്യം ആരംഭിച്ചത്. 2009 മുതൽ പീഡന ശേഷം അതിൻ്റെ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി. 2009ൽ ഒരു വിദ്യാർഥിയെ പീഡിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ അറിയാതെ വെബ്ക്യാമിൽ പതിഞ്ഞിരുന്നു. അതിനുശേഷമാണ് തുടർച്ചയായി പീഡിപ്പിക്കുന്നത് ചിത്രീകരിക്കാൻ തുടങ്ങിയതെന്നു രജനീഷ് പോലീസിന് മൊഴി നൽകി. ഇതിനായി കംപ്യൂട്ടറിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും അയാൾ പറഞ്ഞു.
പ്രതിയുടെ ഫോണിൽനിന്ന് മാത്രം 65 വീഡിയോകൾ പോലീസ് കണ്ടെടുത്തു. ഇതിൽ ചിലത് പോണോഗ്രാഫിക് വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ വിവാഹിതനാണ് എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങൾ വ്യക്തമല്ല. 2001-ൽ ബാഗ്ല കോളേജിൽ അധ്യാപകനായി നിയമിതനായത്. കഴിഞ്ഞ വർഷം ചീഫ് പ്രോക്ടറായി ഇയാൾക്ക് സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു.