Bulldozer action in Ayodhya: പ്രവാചക നിന്ദയെ ചോദ്യം ചെയ്തു; മുസ്ലിം നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു

Madhya Pradesh News: മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പതിനാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയും പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Bulldozer action in Ayodhya: പ്രവാചക നിന്ദയെ ചോദ്യം ചെയ്തു; മുസ്ലിം നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു

(PTI Image)

Published: 

23 Aug 2024 20:03 PM

ഭോപ്പാല്‍: പ്രവാചകനേയും ഇസ്ലാമിനേയും അധിക്ഷേപിച്ച മത നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പ്രാദേശിക നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മധ്യപ്രദേശിലെ ഛത്തര്‍പ്പൂരിലാണ് സംഭവം. ഷഹസാദ് അലി എന്ന വ്യക്തിയുടെ പത്ത് കോടി രൂപ വിലമതിക്കുന്ന വീടാണ് അനധികൃതമായി നിര്‍മിച്ചതെന്നാരോപിച്ച് പോലീസ് പൊളിച്ചുമാറ്റിയത്. ജില്ലാ ഭാരണകൂടമാണ് ഇതിന് നേതൃത്വം നല്‍കിയത്.

റാംഗിരി മഹാരാജ് എന്ന മതനേതാവ് പ്രചാകനേയും ഇസ്ലാം മതത്തേയും അധിക്ഷേപിച്ചുവെന്ന ആരോപണം കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഉയരുന്നത്. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലത്തെ പ്രാദേശിക നേതാവായ ഷഹസാദ് അലിയുടെ നേതൃത്വത്തില്‍ കോട്ട്‌വാലി പോലീസ് സ്‌റ്റേഷനിലേക്ക് അഞ്ഞൂറോളം പേരടങ്ങുന്ന സംഘം മാര്‍ച്ച് നടത്തി.

Also Read: Vande Bharat Speed: വന്ദേഭാരതിൻ്റെ സ്പീഡ് കൂടുമോ? ഒരു വർഷത്തിനുള്ളിൽ വേഗത 250ലേക്ക് ഉയരുമെന്ന് സൂചന

ഈ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പതിനാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയും പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തു. നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുകയുമുണ്ടായി. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തും. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതാണ് വിഷയം കൂടുതല്‍ വഷളാക്കിയത്. എന്നാല്‍ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. എന്തിനാണ് ഈ അക്രമം ഉണ്ടായതെന്ന് വ്യക്തമല്ല. ആക്രമിച്ച സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമുണ്ടായിരുന്നു. അവര്‍ ഇരുമ്പ് വടികളും വാളും ഉപയോഗിച്ചാണ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയതെന്ന് കോട്ട്‌വാലി പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ രാഹുല്‍ തിവാരി പറഞ്ഞു.

അക്രമ സംഭവത്തെ തുടര്‍ന്ന് നൂറോളം വരുന്ന പ്രദേശങ്ങള്‍ പോലീസ് റെയ്ഡ് ചെയ്തിരുന്നു. 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഷഹസാദ് അലിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പോലീസ് തകര്‍ത്തത്. ഷഹസാദ് അലിക്ക് പുറമെ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കെതിരെയും പോലീസ് കൊലപാതക ശ്രമം, കലാപം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തെ അപലപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: Man Kills Wife: ഭാര്യയെ പാമ്പിൻ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ലക്ഷ്യം ഇൻഷുറൻസ് തുക

മധ്യപ്രദേശ് സമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ്. അതുകൊണ്ട് ഇത്തരത്തില്‍ നിയമം കയ്യിലെടുക്കുന്ന പ്രവൃത്തികള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. സമാധാനവും സൗഹാര്‍ദ്ദവും സംസ്ഥാനത്ത് നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മോഹന്‍ യാദവ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Related Stories
Husband Found Death: ‘നിങ്ങളുടെ കൂടെ പുറത്ത് പോകാൻ നാണക്കേട്’; കഷണ്ടിയായതിന്റെ പേരില്‍ ഭാര്യയുടെ പരിഹാസം, ഭര്‍ത്താവ് ജീവനൊടുക്കി
Narendra Modi: തട്ടകം പുതുക്കി പ്രധാനമന്ത്രി; ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ജോയിൻ ചെയ്ത് നരേന്ദ്രമോദി
Woman’s Pic In Government Ads: ‘അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ പരസ്യത്തിനുപയോഗിച്ചു’; കേന്ദ്രത്തിന് നോട്ടീസയച്ച് കോടതി
Street Dog Assualt: നായയോട് കണ്ണില്ലാത്ത ക്രൂരത…! സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗിക അതിക്രമം; ബം​ഗളൂരുവിൽ 23കാരൻ അറസ്റ്റിൽ
Woman Jumps From Hospital Building: മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്ക്‌
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍