IAS Academy student death: കനത്ത മഴയിൽ വെള്ളം ഇരച്ചു കയറി; ഡൽഹി കോച്ചിങ് സെന്ററിൽ വെള്ളം കയറി; മൂന്നു വിദ്യാർഥികൾ മരിച്ചു
Tragic death of 3 students at Delhi coaching centre: മുങ്ങൽ വിദഗ്ധരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. 9 അടിയോളം താഴ്ചയുള്ള ബേസ്മെന്റിൽ പൂർണമായും വെള്ളം നിറഞ്ഞിരിക്കുകയാണ്. കോച്ചിംഗ് സെൻ്ററിൻ്റെ ലൈബ്രറി ബേസ്‌മെൻ്റിലായിരുന്നുവെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

Rescue operation conducted for students after a nearby drain burst caused flooding at the basement of a UPSC coaching centre in Delhi. (Picture credit: PTI)
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി 3 വിദ്യാർഥികൾ മരിച്ചു. ഓൾഡ് രാജീന്ദ്ര നഗറിലുള്ള കോച്ചിങ് സെന്ററിലാണ് സംഭവം നടക്കുന്നത്. മരിച്ചവരിൽ രണ്ടുപേർ പെൺകുട്ടികളും ഒരാൾ ആൺകുട്ടിയുമാണ്. കൂടുതൽ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയം ഉണ്ട്.
സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന പരിശോധന തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഓടകൾ നിറഞ്ഞ് വെള്ളം കെട്ടിടത്തിലേക്ക് എത്തുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി തന്നെ വെള്ളത്തിൽ മുങ്ങി. ഇവിടെ കംപെയ്‌ൻ സ്റ്റഡിക്കായി വിദ്യാർഥികൾ എത്താറുണ്ട്. വെള്ളം വറ്റിച്ചുള്ള പരിശോധന നടത്തുകയാണ്.
മുങ്ങൽ വിദഗ്ധരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. 9 അടിയോളം താഴ്ചയുള്ള ബേസ്മെന്റിൽ പൂർണമായും വെള്ളം നിറഞ്ഞിരിക്കുകയാണ്. കോച്ചിംഗ് സെൻ്ററിൻ്റെ ലൈബ്രറി ബേസ്‌മെൻ്റിലായിരുന്നുവെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ബേസ്‌മെൻ്റിൽ മഴവെള്ളം കയറുന്ന സമയത്ത് 30-35 വിദ്യാർഥികൾ അവിടെ ഉണ്ടായിരുന്നു.
ALSO READ – വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുനലൂർ-ചെങ്കോട്ട പാതയും വൈദ്യുത തീവണ്ടി ഓടിത്തുടങ്ങി
വെള്ളം കയറുന്നത് കണ്ട് വിദ്യാർഥികൾ ബഞ്ചിൽ കയറി നിന്നു. വെള്ളത്തിൻ്റെ മർദത്തെ തുടർന്ന് ബേസ്‌മെൻ്റിലെ ഗ്ലാസ് തകർന്നു. ഇതിനെത്തുടർന്ന്, നിരവധി വിദ്യാർത്ഥികളെ എങ്ങനെയെങ്കിലും ബേസ്മെൻ്റിൽ നിന്ന് പുറത്തെടുക്കുകയും പലരെയും കയറിൻ്റെ സഹായത്തോടെ പുറത്തെടുക്കുകയും ചെയ്തു. എന്നാൽ ചിലർ ബേസ്മെൻ്റിൽ കുടുങ്ങിക്കിടന്നു.
സാധാരണ ഗതിയിൽ വൈകിട്ട് 7 മണിക്കാണ് ലൈബ്രറി അടയ്‌ക്കാറുള്ളതെങ്കിലും മഴ കാരണം വിദ്യാർത്ഥികൾ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഓടകൾ അടഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതെയാതെയാണ് റോഡിൽ വെള്ളം കയറിയത്.
അന്വേഷണം പ്രഖ്യാപിക്കാൻ നിർദ്ദേശിച്ച് ഡൽഹി മന്ത്രി അതിഷി
സംഭവത്തെത്തുടർന്ന് മജിസ്‌ട്രേറ്റ് തല അന്വേഷണം ആരംഭിക്കാൻ ഡൽഹി മന്ത്രി അതിഷി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവാദികളെ വെറുതെ വിടില്ലെന്നും അവർ പറഞ്ഞു.
മരണങ്ങൾക്ക് ഉത്തരവാദി കെജ്‌രിവാൾ സർക്കാർ
രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കാനാണ് ഈ കുട്ടികൾ ഇവിടെ വന്നതെന്നും എന്നാൽ ഡൽഹി സർക്കാർ നാട്ടുകാരെ ചെവിക്കൊണ്ടില്ലെന്നും ബിജെപി എംപി ബൻസുരി സ്വരാജ് പറഞ്ഞു. ഓടകൾ വൃത്തിയാക്കാൻ പ്രാദേശിക എംഎൽഎ ദുർഗേഷ് പഥക്കിനോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.
ബേസ്‌മെൻ്റ് പൂർണ്ണമായും വെള്ളത്തിൽ നിറഞ്ഞിരിക്കുന്നു, ഫർണിച്ചറുകൾ പൊങ്ങിക്കിടക്കുന്നു, ”അവർ പറഞ്ഞു. ഈ മരണങ്ങൾക്ക് ഉത്തരവാദി കെജ്‌രിവാൾ സർക്കാരാണെന്നും അവർ കൂട്ടിച്ചേർത്തു.