5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Betting App Case: ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചു; റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട ഉൾപ്പടെ 25 താരങ്ങൾക്കെതിരെ കേസ്

Case Filed Against 25 Celebrities for Promoting Online Betting Apps: വ്യവസായിയെ ഹാനിദ്ര ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമ താരങ്ങൾക്ക് പുറമെ ഇൻഫ്ളുവൻസർമാരും പ്രതി പട്ടികയിൽ ഉണ്ട്.

Betting App Case: ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചു; റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട ഉൾപ്പടെ 25 താരങ്ങൾക്കെതിരെ കേസ്
വിജയ് ദേവരകൊണ്ട ,റാണ ദഗ്ഗുബാട്ടിImage Credit source: Facebook
nandha-das
Nandha Das | Updated On: 20 Mar 2025 15:23 PM

നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 25 താരങ്ങൾക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്. റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, മഞ്ജു ലക്ഷ്മി ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. വ്യവസായിയായ ഹാനിദ്ര ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിനിമ താരങ്ങൾക്ക് പുറമെ ഇൻഫ്ളുവൻസർമാരും പ്രതി പട്ടികയിൽ ഉണ്ട്. പ്രണീത, നിധി അഗർവാൾ, ശോഭ ഷെട്ടി, അമൃത ചൗധരി, നേഹ പത്താൻ, നയനി പാവനി, പാണ്ഡു, പത്മാവതി, അനന്യ നാഗല്ല,  വർഷിണി സൗന്ദർരാജൻ,  സിരി ഹനുമന്തു, ശ്രീമുഖി, ഇമ്രാൻ ഖാൻ, വിഷ്ണു പ്രിയ, നയനി പാവനി, ഹർഷ സായി, സണ്ണി യാദവ്, ശ്യാമശ, ടേസ്റ്റി തേജ, വാസന്തി കൃഷ്ണൻ, ബന്ദാരു ശേഷായനി സുപ്രിത എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

സെലിബ്രിറ്റികളുടെയും ഇന്‍ഫ്ലൂവന്‍സർമാരുടേയും സഹായത്തോട് കൂടി സമൂഹ മാധ്യമങ്ങൾ വഴി നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകൾ അവരുടെ വെബ്‌സൈറ്റുകളും മറ്റും പ്രമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്ഐആറിൽ പറയുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്നും, ഇത് നിരവധി കുടുംബങ്ങളെ പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ളവരെ ദുരിതത്തിലേക്ക് നയിക്കുന്നുവെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.

ALSO READ: പറഞ്ഞതിലും നേരത്തെ ട്രെയിലർ, ഷാജോൺ ‘മരിച്ചിട്ടില്ലെ’ന്നും കണ്ടുപിടിത്തം; എമ്പുരാനിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്തെല്ലാം? ചൂട് പിടിച്ച് സോഷ്യൽ മീഡിയ

സിനിമ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാരും വൻ തുക പ്രതിഫലമായി കൈപ്പറ്റിയാണ് ഇത്തരം ആപ്പുകളും വെബ്‌സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നത്. ജനങ്ങൾ ഇത്തരം ബെറ്റിങ് ആപ്പുകളുടെ അടിമകളായി മാറിയാൽ അത് സമ്പൂർണ്ണ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്നും എഫ്ഐആറിൽ പരാമർശിക്കുന്നു. പ്രതികൾക്കെതിരെ ഭാരത് ന്യായ് സംഹിതയിലെ 318(4), 112, 49 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നവരിൽ നിന്ന് ഇതിന്റെ നടത്തിപ്പുകാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. അടുത്തിടെ കേസിൽ ടേസ്റ്റി തേജയെയും ഇതേ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ആപ്പ് നടത്തിപ്പുകാർ താരങ്ങളെ എങ്ങനെ ബന്ധപ്പെടുന്നു, അവരുടെ പെരുമാറ്റ രീതികൾ തുടങ്ങിയ വിശദാംശങ്ങൾ പഞ്ചഗുട്ട പോലീസിന് ലഭിച്ചിട്ടുണ്ട്.