5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Agriculture Compensation: പട്ടയം ലഭിക്കാത്ത ഭൂമിയിലെ കൃഷി നാശത്തിനും ഇനി ആനുകൂല്യം

Agriculture Compensation Application: ഇടുക്കിയിൽ വനാതിർത്തിയോട് ചേർന്ന് പട്ടയം ഇല്ലാത്ത ഭൂമിയിൽ നിരവധി കുടിയേറ്റ കർഷകർ ഏലം, കുരുമുളക്,കാപ്പി,കൊക്കോ, ജാതി മുതലായ ദീർഘകാലവിളകൾ വർഷങ്ങളായി കൃഷി ചെയ്ത് വരുന്നുണ്ട്

Agriculture Compensation: പട്ടയം ലഭിക്കാത്ത ഭൂമിയിലെ  കൃഷി നാശത്തിനും ഇനി ആനുകൂല്യം
Agriculture Compensation | CR Shelare//Moment/Getty Images
Follow Us
arun-nair
Arun Nair | Updated On: 05 Jul 2024 11:56 AM

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിൽ നട്ടം തിരിയുന്ന കർഷകർക്ക് സഹായകമാവുകയാണ് സംസ്ഥാന സർക്കാർ. ഇനിമുതൽ പട്ടയമില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്കും പ്രകൃതി ദുരന്തങ്ങളിൽ നഷ്ട പരിഹാരം ലഭിക്കും. ഇവിടെങ്ങളിൽ ർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്കായിരിക്കും നിബന്ധനകൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കുന്നത്. ഇത്തവണ സംസ്ഥാനത്തുണ്ടായ കടുത്ത ഉഷണ തരംഗം, വരൾച്ച എന്നിവ കണക്കിലെടുത്താണ് സർക്കാരിൻ്റെ നടപടി. അർഹരായവർ എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. ഇതിനുള്ള കാലാവധി ജൂലൈ 31 വരെ കൂടി നീട്ടിയിട്ടുണ്ട്.

ഇടുക്കിയിൽ വനാതിർത്തിയിൽ കൃഷി ചെയ്തിരുന്ന നിരവധി കർഷകർക്ക് ഇത്തവണ സംസ്ഥാനത്താകമാനം ഉണ്ടായ കടുത്ത വരൾച്ചയിൽ വ്യാപക നാശമുണ്ടായിരുന്നു. പട്ടയമില്ലാത്ത  ഇതിൽ ഭൂരിഭാഗം പേരും കുടിയേറ്റക്കാരാണ്. ഏലം, കുരുമുളക്,കാപ്പി,കൊക്കോ, ജാതി മുതലായ ദീർഘകാലവിളകളായിരുന്നു ഭൂരിഭാഗം പേരുടെയും കൃഷി. ഇത് സംബന്ധിച്ച് അന്വേഷണ നടത്തിയ പ്രത്യേക സമിതി നഷ്ട പരിഹാരം ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തലത്തിൽ പുതിയ അറിയിപ്പ് എത്തിയത്.

നിലവിൽ കൃഷി ചെയ്യുന്നതിൽ പട്ടയമുള്ളവർക്ക് മാത്രമായിരുന്നു ഇത്തരം നഷ്ട പരിഹാരങ്ങൾക്ക് അർഹത. ഇതിൽ പട്ടയം ഇല്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നതിനാൽ അത്തരം കർഷകരെ കൂടി പരിഗണിക്കണമെന്ന ആവശ്യം കൃഷിക്കാരുടെ ഇടയിൽ നിന്ന് തന്നെ ഉണ്ടായിരുന്നതായും ഇത് പരിഗണിച്ചാണ് ഇപ്പോൾ അനുകൂല ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. വനാതിർത്തിയോട് ചേർന്ന് ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് വിള ഇൻഷുറൻസ്, കൃഷി വകുപ്പിൻ്റെ മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നത് സർക്കാരിൻ്റെ പരിഗണനയിലായിരുന്നു.

എത്രയാണ് നഷ്ട പരിഹാരം

വന്യമൃഗ ശല്യം, പ്രകൃതി ദുരന്തങ്ങൾ എന്നിവയാണ് എപ്പോഴും നഷ്ടപരിഹാരത്തിന് പരിഗണിക്കുന്ന കാര്യങ്ങൾ. 50000 രൂപ മുതൽ 75000 രൂപ വരെയാണ് വന്യമൃഗശല്യങ്ങൾക്കായി ലഭിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ചുള്ള നഷ്ട പരിഹാരം 2022-ൽ നൽകിയിത് 5400 രൂപ മുതലായിരുന്നു.

Latest News