Chandrababu Naidu Wealth: ജയിച്ചത് നായിഡു എങ്കില്‍ ലാഭം കൊയ്യുന്നത് ഭാര്യയും മകനും

Chandrababu Naidu Family Wealth: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഓഹരി വില 424 രൂപയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി 661.25 രൂപയിലാണ് ക്ലോസ് ചെയ്തത്.

Chandrababu Naidu Wealth: ജയിച്ചത് നായിഡു എങ്കില്‍ ലാഭം കൊയ്യുന്നത് ഭാര്യയും മകനും

Chandrababu Naidu and Family

shiji-mk
Published: 

08 Jun 2024 09:35 AM

ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ ടിഡിപി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അത്യുഗ്രന്‍ വിജയത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി വില പറപറക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ കമ്പനിയായ ഹെറിറ്റേജ്‌ ഫുഡ്‌സിന്റെ ഓഹരിയാണ് കുതിച്ചുയരുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനകം 55 ശതമാനമാണ് ഓഹരികള്‍ ഉയര്‍ന്നത്.

കമ്പനിയുടെ പ്രമോട്ടര്‍മാരായ നായിഡുവിന്റെ ഭാര്യ നര ഭുവനേശ്വരിയുടെയും മകന്‍ നര ലോകേഷിന്റെയും ആസ്തിയാണ് കുതിച്ചുയരുന്നത്. ഭുവനേശ്വരിയുടെ ആസ്തിയില്‍ 579 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മകന് 237 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഓഹരി വില 424 രൂപയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി 661.25 രൂപയിലാണ് ക്ലോസ് ചെയ്തത്. കമ്പനിയുടെ ഏറ്റവും അധികം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നത് നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയാണ്. ഇത് 2.2 കോടി ഓഹരികളാണ്. മകന്‍ ലോകേഷ് ഒരു കോടിയിലേറെ ഓഹരിയാണ് കൈവശം വെച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടിഡിപി മത്സരിച്ച 17 സീറ്റില്‍ 16ലും വിജയിച്ചതാണ് ഓഹരിയിലെ വന്‍ മുന്നേറ്റത്തിന് കാരണമായത്.

1992ലാണ് ഹെറിറ്റേദ് ഫുഡ്‌സ് സ്ഥാപിച്ചത്. ഡയറി, പുനരുപയോഗ ഊര്‍ജം എന്നിവയാണ് ഈ കമ്പനിയുടെ ബിസിനസ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ, എന്‍സിആര്‍ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നിലവില്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്.

അതേസമയം, കിങ് മേക്കറായി മാറിയിരിക്കുകയാണ് ചന്ദ്രബാബു നായിഡു. കേവല ഭൂരിപക്ഷത്തിന് 32 സീറ്റിന്റെ കുറവാണ് ബിജെപിക്കുള്ളത്. 16 സീറ്റുള്ള ടിഡിപിയും 12 സീറ്റുള്ള ജെഡിയും തന്നെയാണ് ബിജെപിയുടെ ശക്തി. ഇരുവരും മുന്നണിക്കൊപ്പം ഉറച്ചുനിന്നത് തന്നെയാണ് എന്‍ഡിഎയെ അധികാരത്തിലേക്കെത്തിക്കുന്നത്.

ആന്ധ്രാപ്രദേശിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ് നായിഡു. 13 വര്‍ഷത്തിലേറെയാണ് അദ്ദേഹം ആന്ധ്രയുടെ കരുത്തനായ ക്യാപ്റ്റനായത്. ഇതിപ്പോള്‍ നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യയാകുന്നത്. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും നായിഡുവിന്റേത്.

Related Stories
Post Office Savings Schemes: 10 ലക്ഷം രൂപ സമ്പാദ്യം വേണോ? എങ്കില്‍ പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയില്‍ നിക്ഷേപിച്ചോളൂ
Mutual Funds Loan: പണയം വെക്കാന്‍ എന്തുണ്ട്? മ്യൂച്വല്‍ ഫണ്ടുണ്ട്! ആഹാ അതെങ്ങനെ
Co-Operative Bank Intrest: പിടിച്ച് നിൽക്കാൻ അവസാന അടവ്; 8.50 ശതമാനം നിക്ഷേപ പലിശ വർധിപ്പിച്ച് സഹകരണ വകുപ്പ്
Kerala Gold Rate: പൊന്നൊരുമ്പെട്ടാല്‍ ! സര്‍വകാല റെക്കോഡിലെത്തിയില്ല, എങ്കിലും ഇന്നും സ്വര്‍ണവിലയില്‍ ആശങ്ക; പണിക്കൂലിയും ചേര്‍ത്ത് ഒരു പവന്‌ എത്ര കൊടുക്കണം?
SIP: കൂട്ടുപലിശയുടെ കരുത്തില്‍ 3 കോടി നേടാം; മുടക്കേണ്ടത് വെറും 7,000 രൂപ
EMI Effect on Credit Score: ഇഎംഐ മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം