ആഭരണപ്രിയർക്ക് ആശ്വാസം; സ്വർണവിലയിൽ കുറവ്, അറിയാം ഇന്നത്തെ നിരക്ക് | Gold Silver Rate Today in Kerala on October 7 2024, check the latest Gold Silver price of all Major Cities Malayalam news - Malayalam Tv9

Kerala Gold Rate: ആഭരണപ്രിയർക്ക് ആശ്വാസം; സ്വർണവിലയിൽ കുറവ്, അറിയാം ഇന്നത്തെ നിരക്ക്

Published: 

07 Oct 2024 11:08 AM

Kerala Gold Rate Today: ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയായി രേഖപ്പെടുത്തിയത്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 100 രൂപ.

1 / 4കേരളത്തിൽ

കേരളത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,100 രൂപയിലെത്തി. പവന് 160 രൂപ കുറഞ്ഞ് 56,800 രൂപയായി. രണ്ടുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നാണ് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒക്ടോബർ നാല് മുതൽ ആറ് വരെ ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമായിരുന്ന സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. (Image Credits: Gettyimages)

2 / 4

18 കാരറ്റ് സ്വർണത്തിൻ്റെ വിലയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,870 രൂപയിലെത്തി. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയായി രേഖപ്പെടുത്തിയത്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 100 രൂപ. (Image Credits: Gettyimages)

3 / 4

സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. വലിയ കയറ്റിറക്കങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ അഞ് വരെ രേഖപ്പെടുത്തിയത് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. (Image Credits: Gettyimages)

4 / 4

രാജ്യാന്തര വില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില താഴുന്നത് എന്നാണ്. പണപ്പെരുപ്പം കുറഞ്ഞത് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ അരശതമാനം (0.50%) ഇളവ് വരുത്തിയത്. (Image Credits: Gettyimages)

Follow Us On
പുസ്തകം പൂജയ്ക്ക് വെക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതാണോ?
വെള്ളയോ പിങ്കോ? ഏത് ഡ്രാഗൺ ഫ്രൂട്ടാണ് കൂടുതൽ നല്ലത്
കഴിക്കാനും കുടിക്കാനും മാത്രമല്ല മുഖം തിളങ്ങാനും തണ്ണിമത്തൻ മതി
Exit mobile version