5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

P Jayarajan: പൊളിറ്റിക്കൽ ഇസ്ലാമിനെ സിപിഎം അകറ്റി നിർത്തിയിട്ടുണ്ട്; കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് എന്ന് പറഞ്ഞിട്ടില്ല: പി ജയരാജൻ

P Jayarajan: സംഘപരിവാർ പ്രസിദ്ധീകരണങ്ങളാണ് തിരുവോണ നാളിൽ വന്ന അഭിമുഖത്തെ വളച്ചൊടിച്ചത്. പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിൽ ജമാഅത്തെ ഇസ്ലാമി പോലുള്ള ഇസ്ലാമിസ്റ്റുകളുമായി യോജിക്കാൻ സിപിഎം തയ്യാറായിട്ടില്ല.

P Jayarajan: പൊളിറ്റിക്കൽ ഇസ്ലാമിനെ സിപിഎം അകറ്റി നിർത്തിയിട്ടുണ്ട്; കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് എന്ന് പറഞ്ഞിട്ടില്ല: പി ജയരാജൻ
credits p jayarajan facebook page
Follow Us
athira-ajithkumar
Athira CA | Published: 19 Sep 2024 06:23 AM

കണ്ണൂർ: വിവാദ പൊളിറ്റിക്കൽ ഇസ്ലാം പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അം​ഗം പി ജയരാജൻ. കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായി താൻ പറഞ്ഞിട്ടില്ലെന്നും പ്രാദേശിക ചാനലിൽ വന്ന അഭിമുഖം വളച്ചൊടിച്ചതാണെന്നും ജയരാജൻ വ്യക്തമാക്കി. വിരലിലെണ്ണാവുന്നവർ ഐഎസിന്റെ ഭാ​ഗമായി എന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് ഐഎസിലേക്ക് യുവാക്കൾ പോകുന്നുവെന്ന ജയരാജന്റെ പ്രസ്താവനയാണ് വിവാദമായത്.

പരാമർശം വളച്ചൊടിച്ച കത്തോലിക്ക സഭ മുഖപത്രം ദീപികയെയും പി ജയരാജൻ വിമർശിച്ചു. പി ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാൻ ഇടയില്ല എന്ന തലക്കെട്ടോട്ടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് പി ജയരാജന്റെ വാക്കുകൾ വളച്ചൊടിച്ചിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തിന് സപിഎമ്മും കോൺഗ്രസും ഒരുപോലെ വളംവച്ചുകൊടുക്കുകയാണന്ന നിരീക്ഷണവും മുഖപ്രസം​ഗത്തിലുണ്ട്‌.

ജയരാജൻ ഫേസ്ബുക്കിൽ പങ്കുവച്ച വിശദീകരണം..

തിരുവോണദിവസം ഒരു പ്രാദേശിക ചാനൽ സംപ്രേഷണം ചെയ്ത എന്റെ അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുള്ള ചർച്ചക്ക് തുടക്കം കുറിച്ചത് സംഘപരിവാർ പ്രസിദ്ധീകരണങ്ങളാണ്. തുടർന്ന് സോഷ്യൽ മീഡിയയിൽ ചിലരും ആ വഴി പിന്തുടർന്നു.
ബുധനാഴ്ചത്തെ ദീപിക പത്രത്തിന്റെ മുഖപ്രസംഗം ഇതേ വിഷയത്തെ കുറിച്ചാണ്. കേരളം : മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന എന്റെ ഒക്ടോബറിൽ പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ദീപികയുടെയും അഭിപ്രായപ്രകടനം. പുസ്തകം വിശദമായി വായിക്കുന്നതിന് മുമ്പാണ് ഈ അഭിപ്രായപ്രകടനങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്.

1. രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം അകറ്റി നിർത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിൽ ജമാഅത്തെ ഇസ്ലാമി പോലുള്ള ഇസ്ലാമിസ്റ്റുകളുമായി യോജിക്കാൻ പാർട്ടി തയ്യാറായിട്ടില്ല.

2. ഹിന്ദുത്വ വർഗീയതയാണ് രാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥക്ക് ഏറ്റവും അപകടകരം എന്നാണ് സിപിഎം കരുതുന്നത്. അതേസമയം ആ വർഗീയതയെ ശക്തമായി എതിർക്കുമ്പോൾ തന്നെ ന്യൂനപക്ഷ വർഗീയ നീക്കങ്ങളെയും പാർട്ടി ശക്തമായി എതിർത്തു പോന്നിട്ടുണ്ട്. ഉദാഹരണത്തിന് തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്ലീം പള്ളിയായി പരിവർത്തിച്ചപ്പോൾ അതിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച മുസ്ലീം ലീഗിനെ ശക്തമായി എതിർത്തത് സിപിഎം ആണ്. ചുരുക്കം വരുന്ന വഖഫ് ബോർഡ്‌ നിയമന പ്രശ്‌നത്തിൽ മുസ്ലീം പള്ളികൾക്കകത്ത് സർക്കാർ വിരുദ്ധ രാഷ്ട്രീയ പ്രസംഗം നടത്താൻ മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവന്നപ്പോൾ ഇത് മതവികാരം ഇളക്കിവിട്ടു നടത്തുന്ന വർഗീയ പ്രവർത്തനമാണെന്ന് തുറന്ന് കാട്ടിയതും പാർട്ടിയും എൽഡിഎഫ് സർക്കാരുമാണ്. സുന്നി മത സംഘടനകൾ ലീഗിന്റെയും ഇസ്ലാമിസ്റ്റുകളുടെയും നിലപാടിനെതിരെ ഉറച്ച സമീപനം സ്വീകരിച്ചതോടെ അവർക്ക് പിൻവാങ്ങേണ്ടി വരികയും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കൾക്ക് പ്രസംഗം നടത്തി തടിതപ്പേണ്ടി വന്നതും സമീപകാല സംഭവ വികസമാണ്.

3.’ആഗോള സമാധാനത്തിന്റെ യഥാർത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ് ‘ എന്ന മുഖപ്രസംഗത്തിലെ വാചകത്തോട് ശക്തമായ വിയോജിപ്പുണ്ട്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാടു കാണാതിരിക്കലാണ്. ലോക പോലീസ് ചമഞ്ഞു യുദ്ധങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്ന അമേരിക്കൻ സാമ്രാജ്യത്തമാണ് ലോക സമാധാനത്തിൻ്റെ ഏറ്റവും വലിയ ശത്രു. 80തിൽ അധികം രാജ്യങ്ങളിൽ 750 അമേരിക്കൻ സൈനിക താവളങ്ങൾ ഇന്ന് അമേരിക്കയ്ക്ക് ഉണ്ട്. റഷ്യ-ഉക്രൈൻ യുദ്ധം നീണ്ടു പോകുന്നത് ഉക്രൈന് നൽകുന്ന സാമ്പത്തിക-യുദ്ധോപകരണ സഹായത്താലാണ്. ലോകത്തെ മൊത്തം സൈനിക ചിലവിന്റെ 40%വും നിർവഹിക്കുന്നത് അമേരിക്കയാണ്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലക്ക് പിന്തുണ നൽകുന്നതും അമേരിക്കയാണ്. അത്തരമൊരു ശക്തിയെ കുറിച്ച് അറിയാത്തത് കൊണ്ടാണോ മുഖപ്രസംഗം മേൽപ്പറഞ്ഞ വിധം വിലയിരുത്തിയത്.

മുഖപ്രസംഗത്തിൽ ദീപിക പറയുന്നു ‘ പലസ്തീനിൽ വീട് നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് മാധ്യമങ്ങൾ പറയുന്നതുകൊണ്ട് നമുക്കവരോട് സഹതാപമുണ്ട്.’ ലോകത്തെമ്പാടുമുള്ള മനുഷ്യ സ്നേഹികൾ ഇസ്രയേലിൻ്റെ വംശഹത്യക്കെതിരായി പ്രതികരിക്കുമ്പോൾ ദീപികയ്ക്ക് മാധ്യമങ്ങൾ പറയുന്നതുകൊണ്ടുള്ള സഹതാപം മാത്രമേ ഉള്ളൂ എന്നത് അതിശയകരമാണ്. 82% ക്രിസ്ത്യൻ ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയാണ് ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് കൊടുത്തതും അനുകൂല വിധി സമ്പാദിച്ചതും. പഴയ സോവിയറ്റ് യൂണിയൻ വിഘടിക്കപ്പെട്ടതോടെ രൂപംകൊണ്ട പല രാജ്യങ്ങളിലും വംശീയമായ ഏറ്റുമുട്ടൽ നടന്നുവരുന്നുണ്ട്. ഇവക്കെല്ലാം മതനിരപേക്ഷമായ പരിഹാര നടപടിയാണാവശ്യം എന്നാൽ അവിടങ്ങളിലൊക്കെ അത്തരം വിഭാഗങ്ങളിൽ തീവ്രവാദ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വംശീയ ഗ്രൂപ്പുകൾ കൂടി ഉണ്ടെന്നത് തിരിച്ചറിയണം. പലസ്തീനികളുടെ രാഷ്ട്ര സ്ഥാപനത്തിൻ്റെ വിഷയം ഇതിൽ നിന്നെല്ലാം ഭിന്നമാണ്. പലസ്തീനികളുടെ ഈ അവകാശം കവർന്നെടുക്കാൻ ഇസ്രയേൽ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിലും അമേരിക്കയാണ്.

4. ലോകത്ത് ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ ഞാനും കാണാതിരിക്കുന്നില്ല. പക്ഷെ ഇസ്ലാമിസ്റ്റുകളെ അമേരിക്ക പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്ന ചരിത്ര യാഥാർഥ്യം വിസ്മരിക്കാനും പാടില്ല. കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തെ കുറിച്ചും ഇസ്ലാമിസ്റ്റുകളെ കുറിച്ചും സജീവമായി ചർച്ച ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാവിക്ക് അത്യാവശ്യമാണ് അത്തരം ചർച്ചകളിൽ ദീപിക പത്രത്തിനും പങ്കു വഹിക്കാനാകും. അത്തരം ചർച്ചകൾ തുടരണം. പക്ഷെ 2019ന് ശേഷം കേരളത്തിലെ ക്രിസ്തീയ ജനവിഭാഗങ്ങളിൽ അതേവരെ ഇല്ലാത്ത ഇതരമത വിരോധം പരത്തുന്ന ‘കാസ’യുടെ വാദങ്ങൾ ഏറ്റുപിടിക്കാതിരിക്കാനും ശ്രമിക്കണം.

5. കേരളത്തിൽ ഇപ്പോൾ ISISലേക്ക് റിക്രൂട്ട്മെൻ്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്പ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു.

Latest News