5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kallakurichi Hooch Tragedy: ‘ഹൃദയവേദനയുണ്ടായക്കിയ സംഭവം’ കള്ളക്കുറിച്ചി ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തി നടൻ വിജയ്

Vijay on Kallakurichi Hooch Tragedy : ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തമിഴ്‌നാട് സർക്കാർ കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," എന്നാണ് അദ്ദേഹം കുറിച്ചത്.

Kallakurichi Hooch Tragedy: ‘ഹൃദയവേദനയുണ്ടായക്കിയ സംഭവം’  കള്ളക്കുറിച്ചി ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തി നടൻ വിജയ്
vijay
Follow Us
aswathy-balachandran
Aswathy Balachandran | Published: 20 Jun 2024 13:18 PM

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മുപ്പതിലധികം പേർ മരിച്ച സംഭവം തമിഴ്നാടിനെ നടുക്കിയിരിക്കുകയാണ്. ഇതിൽ 34 പേർ മരിച്ചതായാണ് കണക്ക്. നൂറിലധികം പേർ ചികിത്സയിലാണ്. സംഭവം വിവാദായതോടെ പല രാഷ്ട്രീയ നേതാക്കളും അപലപിച്ചു രം​ഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട് വിക്ടറി അസോസിയേഷൻ പ്രസിഡൻ്റ് വിജയ് സംഭവത്തിൽ ​​ദുഃഖം രേഖപ്പടുത്തി. ഇതുമായി ബന്ധപ്പെട്ട് വിജയ് തൻ്റെ എക്‌സ് സൈറ്റിൽ പോസ്റ്റ് പങ്കുവച്ചു.

“കല്ലകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 25 ലധികം പേർ മരിച്ചെന്ന വാർത്ത വലിയ ഞെട്ടലും ഹൃദയവേദനയും നൽകുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു, ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സംഭവത്തിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിൽ നിന്ന് ഇതുവരെ പൂർണമായി കരകയറിയിട്ടില്ല. സർക്കാർ ഭരണസംവിധാനത്തിൻ്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തമിഴ്‌നാട് സർക്കാർ കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” എന്നാണ് അദ്ദേഹം കുറിച്ചത്.

ALSO READ : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 33 ആയി, 60ലധികം പേര്‍ ചികിത്സയില്

കള്ളക്കുറിച്ചി കരുണാപുരം കോമുകി ഭാഗത്ത് താമസിക്കുന്ന 49 കാരനായ ഗോവിന്ദരാജ്, ഭാര്യ വിജയ, മകൻ ദാമോദരൻ എന്നിവരാണ് വ്യാജമദ്യം വിൽപന നടത്തുന്നത്. കഴിഞ്ഞ ദിവസം ഇവരിൽ പലരും വ്യാജമദ്യം കുടിച്ച് നെഞ്ചുവേദന മറ്റും അനുഭവപ്പെടുകയും വായിൽ നിന്ന് നുരയും പതയും വന്ന് ബോധരഹിതരായി വീഴുകയും ചെയ്തിരുന്നു. കൂടാതെ ഇന്നലെ രാവിലെയും പലരും വ്യാജമദ്യം കുടിച്ച് മയക്കത്തിലായിരുന്നു. നെഞ്ചുവേദന, വയറുവേദന, കണ്ണിൽ അസ്വസ്ഥത എന്നിവ അനുഭവപ്പെട്ട ഇവരെ കല്ലുറിച്ചി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രികളിൽ പ്രവേശിപ്പിച്ചവർ ചികിത്സ കിട്ടാതെ മരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതുവരെ 34 പേർ മരിക്കുകയും നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സയിലുമാണ് എന്നാണ് ഇതുവരെയുള്ള കണക്ക് അനുസരിച്ചുള്ള വിവരം.

ഇവരിൽ 18 പേരെ ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. 6 പേരെ അടിയന്തര ചികിത്സയ്ക്കായി സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 ആംബുലൻസുകൾ കല്ലുറിച്ചി ആശുപത്രിയിൽ സജ്ജമാണ്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Stories