'എച്ചിൽ പാത്രത്തിൽ കഴിക്കാൻ നിർബന്ധിച്ചു; സ്ത്രീധനം കുറഞ്ഞെതിന്റെ പേരിൽ വഴക്ക്'; കോളേജ് അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കി | dowry harassment malayalee college teacher ends life in nagercoil Malayalam news - Malayalam Tv9

Dowry Harassment: ‘എച്ചിൽ പാത്രത്തിൽ കഴിക്കാൻ നിർബന്ധിച്ചു; സ്ത്രീധനം കുറഞ്ഞെതിന്റെ പേരിൽ വഴക്ക്’; കോളേജ് അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കി

Dowry Harassment: കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെയും തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലാണു ശ്രുതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Dowry Harassment: എച്ചിൽ പാത്രത്തിൽ കഴിക്കാൻ നിർബന്ധിച്ചു; സ്ത്രീധനം കുറഞ്ഞെതിന്റെ പേരിൽ വഴക്ക്; കോളേജ് അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കി

ശ്രുതി ,ഭർത്താവ് കാർത്തിക്ക്

Published: 

24 Oct 2024 11:09 AM

ചെന്നൈ: സ്ത്രീധന പീഡനത്തിന്റെ പേരിൽ മലയാളി കോളജ് അധ്യാപിക ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ (25) ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെയും തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലാണു ശ്രുതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധനത്തിന്റെ പേരിൽ എന്നും ഭർതൃമാതാവുമായി വഴക്കായിരുന്നുവെന്നും നിരന്തരം വീട് വിട്ട് പോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി പറയുന്നു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. എന്നാൽ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺസന്ദേശത്തിലുണ്ട്. കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്‌ ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read-Crime news: ലെെം​ഗിക ബോധവത്കരണം, അധ്യാപകന്റെ ചൂഷണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യാർത്ഥികൾ; ഒടുവിൽ അറസ്റ്റ്

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Stories
Viral Video: ”കുട്ടിക്കളി’ കുറച്ചുകൂടി പോയി; അച്ഛനെ പിടിച്ച് അകത്തിടണം’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്കൂട്ടര്‍ ഓടിക്കുന്നു; അലക്ഷ്യമായി പിന്നിലിരുന്നു അച്ഛൻ
Diwali 2024: ദീപാവലിക്ക് തിരക്കില്ലാതെ നാട്ടിൽ പോയി വരാം; ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ
Maternity Leave: ‘കരാര്‍ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ട്’; മദ്രാസ് ഹൈക്കോടതി
Crime news: ലെെം​ഗിക ബോധവത്കരണം, അധ്യാപകന്റെ ചൂഷണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യാർത്ഥികൾ; ഒടുവിൽ അറസ്റ്റ്
Bomb Threat: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; സമൂഹമാധ്യമങ്ങളിലേക്ക് കേന്ദ്ര അന്വേഷണം
India Post : 50 പൈസ തിരികെനൽകിയില്ലെന്ന് പരാതി; തപാൽ വകുപ്പിന് 15,000 രൂപ പിഴ
​ഗുണം കൂടുതലുള്ളത് മുട്ടയുടെ മഞ്ഞയ്ക്കോ വെള്ളയ്ക്കോ?
കാബേജിന്റെ പ്രത്യേക മണത്തിന്റെ കാരണം അറിയാമോ?
ചെറുതാണെങ്കിലും ആള് പുലിയാ!എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ
ദേവതയോ! വൈറലായി ഇഷാനിയുടെ ചിത്രങ്ങള്‍